മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ സി പി എമ്മും ഡി വൈ എഫ് ഐ യും ശ്രമിക്കുന്നു. ഹിന്ദു - മുസ്ലിം വിവാഹം മതേതരത്തമായെന്നാണ് അവർ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നായിരുന്നു നാസർ ഫൈസിയുടെ പരാമർശം.
കേന്ദ്ര ഏജൻസികളടക്കമുളള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിനുപോലും കാത്തുനിൽക്കാതെയാണ് വലിയ ഉത്സാഹത്തോടെ രാജീവ് ചന്ദ്രശേഖർ കേരളത്തിനെതിരെ പ്രചാരണം നടത്തിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും അവരുടെ സൈബർ സൈന്യവും അത് ഏറ്റെടുക്കുകയായിരുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു
പത്രാധിപരായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് കേരളത്തിലായിരുന്നോ എന്നും എന്‍ഡിടിവി, ഏഷ്യാനെറ്റ്, മീഡിയാവണ്‍ എന്നീ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും സിദ്ദിഖ് കാപ്പനെ ജയിലിലടച്ചതും കേരളാ സര്‍ക്കാരായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദു റിപ്പോർട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് എം ബി രാജേഷിന്‍റെ പ്രതികരണം. റോയിട്ടേഴ്സിന്റെ പഠനപ്രകാരം ഇന്ത്യയിൽ വാർത്തകളുടെയും മാധ്യമങ്ങളുടെയും വിശ്വാസ്യതയിൽ ഗണ്യമായ ഇടിവ് വന്നിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണൂര്‍ മുഴുപ്പിലങ്ങാട്ട് സംസാരശേഷിയില്ലാത്ത പതിനൊന്നുവയസുകാരന്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ജനങ്ങളുടെ എതിര്‍പ്പാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തടസമെന്നും ഇനി എതിര്‍പ്പിനെ മറികടന്ന് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു
തെരുവുനായ്ക്കളുടെ പ്രശ്‌നം തടയാന്‍ ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളെ സംയോജിപ്പിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മന്ത്രി മുഹമ്മദ് റിയാസിന്റെ ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ലെന്നും കാണാതെ അഭിപ്രായം പറയാനില്ലെന്നും പറഞ്ഞു. മാത്രമല്ല, ഞാൻ വളരെ ദൂരെ തൃത്താല മണ്ഡലത്തിലെ പരിപാടികളിലാണെന്നും അറിയിച്ചു. അപ്പോൾ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ തൃത്താലയിൽ എത്തിക്കൊള്ളാമെന്നായി. പാലക്കാട്ടു നിന്ന് രണ്ട് മണിക്കൂർ യാത്ര ചെയ്യണം തൃത്താലയിലെത്താൻ
അടിമുടി വ്യാജമായ ഒരു വഷളന്‍ ഫാസിസ്റ്റ് കെട്ടുകഥ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണത്തില്‍ സിനിമാവേഷത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ആയിരക്കണക്കിന് കോടി രൂപയാണ് മുടക്കുന്നത്.
എന്നിവരെ ബ്രിട്ടീഷ് ഭരണാധികാരികൾ തൂക്കിലേറ്റിയത് 1931 മാർച്ച് 23നായിരുന്നു. മാർക്സിസത്തെയും മാർക്സിനേയും കുറിച്ച് വളരെ ഗൗരവമുള്ള പഠനം നടത്തിയ ആളായിരുന്നു ഭഗത് സിംഗെന്നും എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു
പരിഷ്കൃത സമൂഹത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് കെ.പി.സി.സി പ്രസിഡൻറ് സുധാകരന്റെ നാവിൽ നിന്ന് വരുന്നതെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ പരാമർശം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ മൗനം തുറന്നുകാട്ടപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്തില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, ലീഗ് ഭരിക്കുന്ന പഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത് തദ്ദേശ മന്ത്രിയുടെ പ്രതികാരമാണ്.
ചന്ദനക്കുറി തൊട്ടവരെല്ലാം മൃദു ഹിന്ദുത്വവാദികളാണോ എന്നാണ് ശ്രീ. എ കെ ആന്റണി ചോദിക്കുന്നത്. തീർച്ചയായും അല്ല. പക്ഷേ ആൻറണിയുടെ വാക്കുകളിൽ സമർത്ഥമായി മൃദു ഹിന്ദുത്വം ഒളിച്ചു കടത്തുന്നുണ്ട്.
സംസ്ഥാനമെങ്ങുമുള്ള എല്ലാ ആരാധകരും ഇതുപോലെ ബോര്‍ഡുകള്‍ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
ഈ കുറിപ്പ് നിർത്തും മുൻപ് മൂന്നുപേരെക്കുറിച്ച് പറയാതെ വയ്യ. ഫ്രാൻസിന്റെ അവിശ്വസിനീയമായ തിരിച്ചുവരവിനായി ചാട്ടുളിപോലെ തിരിച്ചടിച്ച കിലിയൻ എംബാപ്പെ എന്ന കിടയറ്റ താരം. അക്ഷോഭ്യനായി, അചഞ്ചലനായി, നിലയ്ക്കാത്ത ഊർജസ്രോതസായി, മാരക സംഹാരഭാവത്തോടെ എംബാപ്പെ അർജന്റീനയെ ഹൃദയസ്തംഭനത്തിന്റെ വക്കോളമെത്തിച്ചു
അടിമുടി മാറിയ അർജന്റീനയാണ് ഫൈനലിൽ എത്തുന്നത്. അർജന്റീനക്കും മെസ്സിക്കും ലോകത്തിന്റെ നെറുകയിലേക്ക് ഒരേയൊരു മത്സരത്തിന്റെ ദൂരം മാത്രം. വാമോസ് അർജന്റീന- എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
വസ്ത്രവും പേരും മാത്രം നോക്കി മനുഷ്യരെ, അവരിനി മന്ത്രിമാരായാലും തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നും ക്രൂരമായി ചിത്രീകരിക്കുന്ന മനോനില എന്താണ്? എത്രമാത്രം അപരവിദ്വേഷവും വെറുപ്പുമാണ് ഇത്തരക്കാരുടെ മനസ്സിലും നാവിലും വിളയുന്നത്? ഈ വെറുപ്പും പകയും മാത്രം നുരയുന്ന മനോഭാവത്തിന് മുകളിൽ മറയായി ഉപയോഗിച്ച് തിരുവസ്ത്രത്തെ നിന്ദിക്കുകയാണിക്കൂട്ടരെന്ന് വിശ്വാസികൾ തിരിച്ചറിയണം.
സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം രൂപീകരിക്കും. ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. വൈകിയാൽ പതിനാറാം ദിവസംമുതൽ ലഭിക്കാനുള്ള വേതനത്തിന്റെ 0.05 ശതമാനംവീതം ദിനംപ്രതി തൊഴിലാളിക്ക് നൽകണം. അതിനുശേഷം 15 ദിവസംകൂടി കഴിഞ്ഞാൽ സമാന
ലുല തോല്‍പ്പിച്ച ബോള്‍സനാരോയെ അറിയില്ലേ? ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്‍റെയും നരേന്ദ്രമോദിയുടെയും ഉറ്റമിത്രം. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ അതിഥിയായി വിളിച്ച് ആദരിച്ച തീവ്രവലതുപക്ഷക്കാരനായ പ്രസിഡന്‍റ്. ഒട്ടേറെ സമാനതകള്‍ ബോള്‍സനാരോയുടെയും നരേന്ദ്രമോദിയുടെയും സര്‍ക്കാരുകള്‍ തമ്മിലുണ്ട്. സാമ്പത്തിക നയത്തിന്‍റെ കാര്യത്തില്‍, വംശീയവും വര്‍ഗീയവുമായ രാഷ്ട്രീയത്തിന്‍റെ കാര്യത്തില്‍,
എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്. വലിയ പ്രോത്സാഹനമാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നും എം ബി രാജേഷ് പറഞ്ഞു. സോഷ്യലിസ്റ്റ് പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്ന നേതാക്കളുടെ നിരയിൽ പ്രമുഖനായിരുന്നു മുലായം സിംഗ് യാദവ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ആ തലമുറയിലെ ഒരു പ്രധാന കണ്ണിയാണ് അറ്റുപോകുന്നതെന്നും എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം ശ്രമിക്കുന്നത് ദേശിയ വിഷയങ്ങളില്‍ അധികം ഇടപെടാതിരിക്കുകയെന്നതാണ്. കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളില്‍ അതിമാവേശവും കാണിക്കാറുണ്ട്. ഇത് കേരളത്തിലെ മാധ്യമസ്വാതന്ത്ര്യമാണ് എടുത്ത് കാണിക്കുന്നത്. ഭരണകൂടത്തെ കോര്‍പ്പറേറ്റ് മനുവാദി ഹിന്ദുത്വ സഖ്യമാണ് നയിക്കുന്നത്. ഇവരുടെ കീഴിലാണ് ഭൂരിഭാഗം മാധ്യമങ്ങളും.
എന്റെ നാട്ടില്‍നിന്ന് ഒരാള്‍ മന്ത്രിയായതില്‍ വളരെയധികം സന്തോഷമുണ്ട്. നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എം എല്‍ എ ആയതിനുശേഷം എം ബി രാജേഷിനെ മൂന്നുനാലുതവണ നേരില്‍ കണ്ടിരുന്നു.
വിശദീകരണം ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും മറുപടികള്‍ ആവര്‍ത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടി എ പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ ആരോഗ്യമന്ത്രിയോട് വിശദീകരണം തേടിയത്. മന്ത്രി മറുപടി നല്‍കിയപ്പോള്‍ ഉത്തരങ്ങള്‍ കൃത്യമായി നല്‍കണമെന്നും അവ്യക്തമായ മറുപടി ആവര്‍ത്തിച്ച് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ താക്കീത് ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നത്.
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായതിന്റെ പുതിയ റെക്കോർഡ് സൃഷ്ടിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. 2022 ആഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം 18729 ദിവസം അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. കെ. എം മാണിയുടെ 18728 ദിവസമെന്ന റെക്കോർഡ് ഇന്ന് ശ്രീ. ഉമ്മൻചാണ്ടി മറികടന്നിരിക്കയാണ്.
നമ്മുടെ സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലിമെന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാം. ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാവണമെന്നില്ല.
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണം ആസൂത്രിതമാണ്. പാസ് പരിശോധിക്കണമെന്ന് നിർദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കുറച്ച് സമയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായത്. സഭാ ടിവിയില്‍ സഭാ നടപടികള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്യുക.
ഭരണഘടനയുടെ ആമുഖത്തിൽ തിളങ്ങുന്ന വാഗ്ദാനമാണല്ലോ എല്ലാ പൗരന്മാർക്കും നീതി എന്നത്. ആ വാഗ്ദത്ത നീതിക്കു വേണ്ടി ശബ്ദമുയർത്തുന്നതു പോകട്ടെ, സൗമ്യമായി യാചിക്കുന്നതു പോലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് കുറ്റകൃത്യമായിത്തീരുന്നു! നീതിക്കുവേണ്ടി മുട്ടിയാൽ വീടിന്റെ വാതിൽക്കൽ ഭരണകൂടത്തിന്റെ മുട്ട് കേൾക്കേണ്ടിവരുന്നതാണോ ജനാധിപത്യം
നിയമസഭ സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശന അനുവാദിച്ചത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് സ്പീക്കര്‍ വിശദീകരണം നല്‍കിയത്.
എൻ എസ് മാധവൻ കഥയിലൂടെ അനശ്വരമാക്കിയ ഹിഗ്വിറ്റ നമ്മളിൽ ഒരാളായി മാറി. പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന, ഗോൾമുഖത്തെ ഹിഗ്വിറ്റയുടെ ഏകാന്തത എൻ എസ് മാധവന്റെ കഥ വായിച്ച ഓരോ മലയാളിയും അനുഭവിച്ചതാണ്. ആ കൊളംബിയ ഇപ്പോൾ ചരിത്രം കുറിച്ചിരിക്കുന്നു; രണ്ട് നൂറ്റാണ്ടിലേറെക്കാലത്തിനിടയിലെ ആദ്യത്തെ ഇടതുപക്ഷ വിജയത്തിലൂടെ. ലാറ്റിനമേരിക്കയിലെ ഇടതുപ
മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികളാണ്. കൊല്ലാനും കൊല്ലപ്പെടുവാനും മനസുളള സംഘങ്ങളെ അവർ വാർത്തെടുക്കുകയാണ്. തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
ലൗവ് ജിഹാദ് എന്നത് നിര്‍മ്മിതമായ കള്ളമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ഡി വൈ എഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്.
യുപിയിലും മധ്യപ്രദേശിലുമുള്ള പല സ്കൂളുകളിലെയും കൊച്ചുകുട്ടികളെ അണിനിരത്തി സമാന പ്രതിജ്ഞ നടത്തുന്നതിൻ്റെ വീഡിയോകളും വൈറലായ വാർത്തകളും വായിക്കുകയുണ്ടായി. ഗുജറാത്തിലെ പ്രസംഗമത്സരം 11-13 വയസ്സുകാർക്കായിരുന്നു എന്നോർക്കണം. സംഘാടകർ രണ്ട് സർക്കാർ വകുപ്പുകളും! Catch them young എന്ന ഫാസിസ്റ്റ് കുടില കൗശലം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ആ പ്രായത്തിൽ തന്നെ അവരിൽ വിദ്വേഷത്തിൻ്റെ വിഷം കുത്തിവയ്ക്കുകയും ഹിംസയുടെ മൂർത്തികളെ മാതൃകകളായി അവരോധിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ പോക്ക് വളരെ ആശങ്കയുയര്‍ത്തുന്നതാണ്. ഇന്ത്യ ഇപ്പോള്‍ രണ്ട് രീതിയിലാണ് സഞ്ചരിക്കുന്നത്. ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെത് കേരളം അടങ്ങിയ ഇന്ത്യ. കേരളത്തില്‍ മാത്രമാണ് ഭയം കൂടാതെ സഞ്ചരിക്കാനും സംസാരിക്കാനുമെല്ലാം സാധിക്കുന്നത്. - പ്രകാശ് രാജ് പറഞ്ഞു.
പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കിഴക്കമ്പലത്ത് ഉണ്ടായ ആക്രമണം വെറും യാദൃശ്ചികം മാത്രമാണെന്നും മറ്റ് പ്രചാരണങ്ങള്‍ രാഷ്ട്രീയപരമായി ഉണ്ടാകുന്നതാണെന്നുമാണ് കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞത്.
ചില മാദ്ധ്യമങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിലെ വലതുപക്ഷ ഐഡികളിൽ നിന്നും ശക്തമായ ആക്രമണം നേരിട്ടിട്ടുണ്ട്. AFSPA പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യദ്രോഹിയെന്ന വിശേഷണം കിട്ടിയിട്ടുണ്ട്. ഇതിൻറെ പേരിൽ ഒരു ദേശീയ ടെലിവിഷൻ ചാനലിലെ തീവ്ര വലതുപക്ഷ നിലപാടുകാരനായ ഒരു അവതാരകൻ എനിക്കെതിരെ ഉറഞ്ഞുതുള്ളിയതും ഓർക്കുകയാണ്.
ഡെക്കാൺ ക്രോണിക്കിളിന് 2014 ൽ നൽകിയ ഇൻ്റർവ്യൂവിൽ ഞാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിച്ചു കൊണ്ടു തന്നെ രാഹുൽ ഗാന്ധി എന്ന വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. വർഗീയ വാദികൾ ദേശീയ തലത്തിൽതന്നെ അദ്ദേഹത്തെ പരിഹാസപ്പേരിട്ട് ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയിരുന്ന കാലത്തായിരുന്നു അത് എന്നോർക്കണം.
ഠാക്കൂർ ഇഫക്റ്റ് തൃത്താലയിൽ നന്നായി വീശിയിറ്റുണ്ട്.ഏതായാലും ഞങ്ങളുടെ വി ടി ക്ക് ഒരു RSS തീവ്രവാദിയുമായി ഇങ്ങനെ ഒരു സൗഹൃദവും ഇല്ല.
ഡല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് താക്കൂര്‍. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവെക്കണം എന്ന അനുരാഗ് താക്കൂറിന്‍റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപടര്‍ത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.
തൃത്താലയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിടി ബല്‍റാമുമായി അടുത്ത സൗഹൃദം മുമ്പും ഇല്ല എന്നും വ്യക്തിപരമായ തരത്തിലേക്ക് മത്സരം എത്തിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എം. ബി. രാജേഷ് പറഞ്ഞിരുന്നു. ഈ സൗഹൃദമില്ലായ്മയിൽ സന്തോഷിക്കുന്നുവെന്നാണ് വി. ടി. പറയുന്നത്.
കൊഹ്ലിയുടെ മകള്‍ക്ക് നേരെയുണ്ടായ ബലാത്സംഗ ഭീഷണിക്കെതിരെയും രാജേഷ് അപലപിച്ചു. വർഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോൾ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്. കോഹ്‌ലിയുടെ മകൾക്കെതിരെ ഉയർന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പ്രധാന സ്വാതന്ത്ര്യസമര സ്മാരകങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗ് സ്മാരകത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. രാജ്യത്ത് നടക്കുന്നത് ചരിത്രത്തിന്റെ കോര്‍പറേറ്റ് വത്കരണമാണെന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്‍റെ വിമര്‍ശനത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി ശ്രീരാമകൃഷ്ണന്‍റെ പിന്‍ഗാമിയായി എം.ബി രാജേഷ് പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനം ഒഴിഞ്ഞ സ്പീക്കറും, സ്ഥാനം ഏല്‍ക്കാന്‍ പോകുന്ന സ്പീക്കറും തമ്മിലുള്ള സമാനതകള്‍ ഏറെയാണ്. കോളേജ് കാലഘട്ടം മുതല്‍ പുതിയ സ്പീക്കറായി തെര
നേരത്തേ ഇറക്കിയ ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്ന വീഡിയോ വൈറലായിരുന്നു. അതേസമയം, ആ വീഡിയോ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിൻ്റേതാണെന്ന ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത്! മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ...
മണ്ഡലത്തില്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ ജനങ്ങള്‍ക്ക് അറിയാമെന്നും,ജനം അതിനെതിരെ വിധി എഴുതുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു